Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : People

Kannur

ജിയാമോൾക്ക് വേണം, സുമനസുകളുടെ കൈത്താങ്ങ്

രാജപുരം: ബ്ലഡ് കാൻസർ ബാധിച്ച കള്ളാറിലെ ഇലക്കുടിക്കൽ ജിയാമോൾ ജിനീഷിന്‍റെ (അഞ്ച്) ജീവൻ നിലനിർത്താനായി നാടൊരുമിക്കുന്നു.

കുഞ്ഞിന്‍റെ ജീവൻ നിലനിർത്താൻ എത്രയും വേഗം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് തലശേരി മലബാർ കാൻസർ സെന്‍ററിലെ വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്കും തുടർചികിത്സകൾക്കുമായി ഏകദേശം 50 ലക്ഷത്തോളം രൂപ ചെലവ് വരും. മകളുടെ ചികിത്സയ്ക്കായി ഇതിനോടകം സർവതും വിറ്റുപെറുക്കിയ ആ നിർധന കുടുംബത്തിന് നിലവിലെ സാഹചര്യത്തിൽ ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്തുക തികച്ചും അസാധ്യമാണ്.

കള്ളാർ സെന്‍റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളി കമ്മിറ്റിയുടെയും ഇടവക ജനങ്ങളുടെയും നേതൃത്വത്തിൽ ജിയാമോൾ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
എസ്ബിഐ രാജപുരം ബ്രാഞ്ചിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തിൽ കള്ളാർ പഞ്ചായത്ത് പ്രസിഡന്‍റ് കെ. രജിത, വൈസ് പ്രസിഡന്‍റ് എം.എം. സൈമൺ, കമ്മിറ്റി പ്രസിഡന്‍റ് സിജു ചാമക്കാല, രക്ഷാധികാരി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, സെക്രട്ടറി ചാണ്ടി കള്ളിക്കാട്ട് എന്നിവർ പങ്കെടുത്തു.

അക്കൗണ്ട് വിവരങ്ങൾ: ജിയാമോൾ ചികിത്സാസഹായ കമ്മിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), രാജപുരം ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 45274560942, IFSC Code: SBIN0062270.

Kerala

ജനങ്ങൾക്ക് നന്ദി, ഒരു പുതുയുഗം ഒരുക്കുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയെന്ന് വി.ഡി. സതീശൻ. രാജ്യത്തിന് മുന്നിൽ ജയിച്ചത് മതേതര കേരളമാണ്. ജനങ്ങൾക്കായി ഒരു പുതുയുഗം ഒരുക്കുമെന്നും സതീശൻ പറഞ്ഞു.

യുഡിഎഫ് തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കും. കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. ഞങ്ങൾ പറഞ്ഞ വിസ്മയങ്ങൾ കേരളം കണ്ടുവെന്നും സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

National

ബിജെപി ദേശീയ അധ്യക്ഷൻ ഉൾപ്പെടെ 16 പേർ രാജ്യസഭാംഗങ്ങളായി ചുമതലയേറ്റു

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി, കേന്ദ്രമന്ത്രി രാം നാഥ് ഠാക്കൂർ തുടങ്ങി പുതുതായി തെരഞ്ഞെടുക്കപ്പെട്ട 16 രാജ്യസഭാ എംപിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

ഇന്നലെ നടന്ന ചടങ്ങിൽ രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണൻ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാർ, ആസാം, ഹരിയാന, ഹിമാചൽപ്രദേശ്, മഹാരാഷ്‌ട്ര, ഒഡീഷ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണു സത്യപ്രതിജ്ഞ ചെയ്തത്. ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞദിവസം രാജ്യസഭാംഗമായി ചുമതലയേറ്റിരുന്നു.

സത്യപ്രതിജ്ഞ ചെയ്തവരിൽ 11 പേർ എൻഡിഎയിൽനിന്നും അഞ്ചുപേർ കോണ്‍ഗ്രസിൽനിന്നും ഉള്ളവരാണ്. ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ബിഹാറിലെ എംഎൽഎസ്ഥാനം രാജിവച്ചാണ് നിതിൻ നബിൻ രാജ്യസഭയിലെത്തുന്നത്. ബിഹാറിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാം നാഥ് ഠാക്കൂറിനൊപ്പം ഉപേന്ദ്ര കുശ്വാഹ (ആർഎൽഎം), ശിവേഷ് കുമാർ (ബിജെപി) തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.

ആസാമിൽനിന്ന് തേരാഷ് ഗോവാല (ബിജെപി), ജോഗൻ മോഹൻ (ബിജെപി), പ്രമോദ് ബോറോ (യുപിപിഎൽ) എന്നിവരും ഛത്തീസ്ഗഡിൽനിന്ന് ലക്ഷ്മി വർമ (ബിജെപി), ഫൂലോ ദേവി നേതം (കോണ്‍ഗ്രസ്) തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു.

ഹരിയാനയെ പ്രതിനിധീകരിച്ചു കരംവീർ സിംഗ് ബൗദ്ധ് (കോണ്‍ഗ്രസ്), സഞ്ജയ് ഭാട്ടിയ (ബിജെപി) എന്നിവരും തെലുങ്കാനയിൽനിന്ന് കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് മനു സിംഗ്വി, വെം നരേന്ദ്ര റെഡ്ഢി എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഒഡീഷയിൽനിന്ന് ബിജെപിയുടെ സുജിത് കുമാറും ഹിമാചൽ പ്രദേശിൽനിന്ന് കോണ്‍ഗ്രസ് അംഗം അനുരാഗ് ശർമയും സത്യപ്രതിജ്ഞ ചെയ്തു

District News

കാറില്‍നിന്നിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു;  പെരുന്നയില്‍ ആവേശമായി പ്രധാനമന്ത്രി

 

ചങ്ങനാശേരി: ജനമധ്യത്തില്‍ നരേന്ദ്രമോദി കാറില്‍നിന്നിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തതു പെരുന്നയ്ക്ക് ആവേശമായി.

പെരുന്ന എന്‍എസ്എസ് ഹിന്ദുകോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങി തിരുവല്ലയില്‍നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി പോകുംവഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെരുന്ന മന്നം ജഗ്ഷനില്‍ വാഹനം നിര്‍ത്തി ആളുകളെ അഭിവാദ്യം ചെയ്തത്. അപ്രതീക്ഷിതമായി പ്രധാനമന്ത്രി കാറില്‍നിന്നിറങ്ങി അഭിവാദ്യം ചെയ്തപ്പോള്‍ റോഡിന് ഇരുവശവും നിന്നവര്‍ കൈകളുയര്‍ത്തി പ്രധാനമന്ത്രിക്ക് ജയ്‌വിളികള്‍ മുളക്കി.

ഇരുനൂറ് മീറ്റളോളം ദൂരം ജനങ്ങളെ അഭിവാദ്യംചെയ്തശേഷമാണ് നരേന്ദ്രമോദി കാറിനുള്ളിലേക്കു കടന്നത്. ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ കാണാവുന്നവിധം സാവധാനമാണ് അദ്ദേഹം സഞ്ചരിച്ച വാഹനം കടന്നുപേയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈമാറിയ താമരചിഹ്നവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്രധാനമന്ത്രി പെരുന്ന എന്‍എസ്എസ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങിയത്. തിരുവല്ലയിലെ സമ്മേളനത്തിനുശേഷം വൈകുന്നേരം അഞ്ചിനു തിരികെ പെരുന്നയില്‍ എത്തി ഹെലികോപ്റ്റര്‍ മാര്‍ഗം മടങ്ങി. മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചമുതല്‍ വൈകുന്നേരം ആറുവരെ ചങ്ങനാശേരിയിലും പരിസരമുള്ള പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളും കടുത്ത ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

District News

ഡീൽ ജനങ്ങളുമായി മാത്രം: മുഖ്യമന്ത്രി

കൊട്ടാരക്കര: എൽഡിഎഫിന് ഡീൽ ഉള്ളത് ജനങ്ങളുമായി മാത്രമാണെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ.കൊട്ടാരക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലിന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അവസരവാദ രാഷ്‌ട്രീയത്തിന് തെരഞ്ഞെടുപ്പിൽ പരിഹാരം ഉണ്ടാകും. എൽഡിഎഫിന്‍റെ തുടർ ഭരണം കേരള ജനത ആഗ്രഹിക്കുകയാണ്. 2016ൽ എൽഡിഎഫിന് ഭരണം ലഭിച്ചപ്പോൾ നമ്മുടെ നാട് മാറ്റത്തിന് അനുസരിച്ചു മുന്നോട്ട് പോകുന്നില്ല എന്നായിരുന്നു മുഖ്യ പരാതി. എന്നാൽ ഭരണം ലഭിച്ചപ്പോൾ കാലാനുസൃതമായ മാറ്റം കേരളത്തിൽ അനുഭവപ്പെട്ടു തുടങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞു.

എ.മന്മഥൻ നായർ അധ്യക്ഷനായിരുന്നു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ, ജോർജ് മാത്യു, എസ്. സുദേവൻ, കെ.രാജഗോപാൽ, സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ, എ.ഷാജു, ആർ.രഞ്ജിത്, സൂസൻ കോടി, വി.സുമലാൽ എന്നിവർ പ്രസംഗിച്ചു

 

International

സ്വിറ്റ്സർലൻഡിൽ ബസിനു തീപിടിച്ച് ആറു പേർ മരിച്ചു

ജനീവ: സ്വിറ്റ്സർലൻഡിൽ ബസിനു തീപിടിച്ച് ആറു പേർ മരിച്ചു. അഞ്ചു പേർക്കു പരിക്കേറ്റു. ബേൺ നഗരത്തിന് 25 കിലോമീറ്റർ പടിഞ്ഞാറുള്ള കെർസെർസ് പട്ടണത്തിലാണ് സംഭവം.

ബസിനു തീവച്ചതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പുതുവത്സരാഘോഷത്തിനിടെ ക്രാൻസ്-മൊന്താനയിലെ റിസോർട്ടിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചിരുന്നു.

Kerala

മുറ്റമടിച്ചിരുന്ന വീട്ടമ്മയുടെ തല കടിച്ചുകീറി, ഉദയംപേരൂരില്‍ തെരുവ് നായ വിളയാട്ടം, ഏഴു പേര്‍ക്ക് പരിക്ക്

കൊച്ചി: ഉദയംപേരൂരില്‍ വീട്ടമ്മയുടെ തല കടിച്ചുകീറി തെരുവുനായ. ശനിയാഴ്ച രാവിലെ ഏഴോടെയാണ് ഉദയംപേരൂര്‍ അതിര്‍ത്തി റോഡ് തെക്കേ പുളിപ്പറമ്പില്‍ സതിക്ക് (52) തെരുവുനായയുടെ കടിയേറ്റത്. ഓടിവന്ന നായ മുറ്റമടിക്കുകയായിരുന്ന സതിയുടെ തലയില്‍ ആഴത്തില്‍ കടിച്ചു വലിക്കുകയായിരുന്നു.

മാംസം അടര്‍ന്നതിനെത്തുടർന്നു വെട്ടുകൊണ്ടതു പോലെ ആഴത്തില്‍ മുറിവുണ്ടായി. ഭര്‍ത്താവ് വിജയനും നാട്ടുകാരും ചേർന്ന് സതിയെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചു. നിലവില്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തൃപ്പൂണിത്തുറ പുതിയകാവിലും ഉദയംപേരൂര്‍ പ്രദേശത്തുമായി തെരുവുനായ ആക്രമണത്തില്‍ നാലുവയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഉദയംപേരൂര്‍ ഉദയഗിരി റോഡ് ഭാഗത്ത് വാടക വീട്ടില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി തങ്കവേലുവിന്‍റെ നാലു വയസുകാരനായ മകന്‍ ഭുവനേശിനെ നായ ആക്രമിച്ചത് അങ്കണവാടിയില്‍നിന്നു വീട്ടിലേക്കു വരുന്ന വഴിക്കാണ്. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് വീടിനു സമീപത്തെ അങ്കണവാടിയില്‍നിന്നു വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. കുട്ടിയുടെ കവിളിലും ചുണ്ടിലും നായയുടെ കടിയേറ്റു.

ഉദയംപേരൂര്‍ വലിയകുളം കിഴക്ക് ആരോണ്‍ എന്ന പന്ത്രണ്ടുകാരനും തെരുവുനായയുടെ കടിയേറ്റു. കുട്ടിയുടെ തലയ്ക്കും മുഖത്തും മുതുകിലും മുറിവുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടി.

വീട്ടിലേക്കു കയറി വന്നാണ് ഉദയംപേരൂര്‍ ഉദയഗിരി നഗര്‍ മാടാനയില്‍ അന്നമ്മയെ(60) തെരുവുനായ കടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു ഇത്. രണ്ടു കൈത്തണ്ടയിലും കടിയേറ്റു. ഇടതു കൈത്തണ്ടയില്‍ കടിച്ചിട്ടു പോയ നായ പിന്നിടു തിരിച്ചുവന്നു വലതു കൈത്തണ്ടയിലും കടിക്കുകയായിരുന്നു. വലതു കൈക്ക് ആഴത്തിലുള്ള മുറിവുണ്ട്.

National

ആർആർടിഎസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ആർആർടിഎസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ആത്മാർഥത ഇല്ലാത്ത നീക്കങ്ങൾ. ആത്മാർഥത ഉള്ള സർക്കാർ വരും. വികസന പദ്ധതികൾ നടപ്പിലാക്കും. വെയിറ്റ് ആൻഡ് സീ എന്നും വേണുഗോപാൽ പറഞ്ഞു.

സംസ്ഥാന ബജറ്റ് ഇടതു മുന്നണിയുടെ മാനിഫെസ്റ്റോ ആണ്. അതിനപ്പുറം ഒരു പ്രധാന്യവും ഇല്ല. അഞ്ചു വർഷം മുമ്പ് പുറത്തിറക്കിയ മാനിഫെസ്റ്റോ പോലും നടപ്പാക്കിയില്ല. പ്രഖ്യാപനം കൊണ്ട് മാത്രം ശമ്പള പരിഷ്കരണം നടപ്പാകില്ല. ക്ഷേമ പെൻഷൻ 2500 ആണ് മാനിഫെസ്റ്റോയിൽ പറഞ്ഞത്. അത് നടപ്പിലായോ എന്നും കെ.സി ചോദിച്ചു.

കേന്ദ്രത്തിൽ മോദിക്കെതിരെ പോരാടുന്നത് കോൺഗ്രസ് ആണ്. ഇക്കൊണോമിക് സർവേയേ ചോദ്യം ചെയ്തത് ആരാണ്. കേന്ദ്ര സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത് കോൺഗ്രസ് ആണെന്നും വേണുഗോപാൽ വ്യക്തമാക്കി.

International

ജനങ്ങളെ നാലായി വിഭജിച്ചു; അഫ്ഗാനിൽ അടിമത്തം നിയമവിധേയം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥയെ അടിമുടിമാറ്റി താലിബാൻ ഭരണകൂടം പുതിയ ക്രിമിനൽ നടപടിക്രമം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സദ ഒപ്പിട്ട പുതിയ നിയമം, ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കുകയും ഓരോ വിഭാഗത്തിനും വ്യത്യസ്ത ശിക്ഷകൾ നിശ്ചയിക്കുകയും ചെയ്യുന്നു. ഇതോടെ അഫ്ഗാനിൽ പൗരവകാശവും സമത്വവും ഇല്ലാതാകുകയാണ്.

സാമൂഹിക വിഭജനം

പുതിയ നിയമപ്രകാരം അഫ്ഗാൻ സമൂഹത്തെ നാലായി തരംതിരിച്ചിരിക്കുന്നു:

മതപണ്ഡിതർ (ഉലമ/മുല്ലമാർ)- ഇവർ കുറ്റം ചെയ്താൽ "ഉപദേശം' നൽകി വിട്ടയക്കും. ഇവർക്കു നിയമത്തിനു മുന്നിൽ പൂർണ പരിരക്ഷ. എത്ര വലിയ കുറ്റമാണെങ്കിലും ഇവർ ശിക്ഷാ നടപടികൾക്ക് അതീതരാണ്.

ഉന്നത കുലജാതർ (അഷ്‌റഫ്)- ഇവർക്കു കോടതിയിൽ ഹാജരാകാൻ സമ്മൻസ് നൽകുകയും തുടർന്ന് ഉപദേശിക്കുകയും ചെയ്യും.

മധ്യവർഗം- ഇവർ ചെയ്യുന്ന കുറ്റങ്ങൾക്കു തടവുശിക്ഷ ലഭിക്കും.

താഴ്ന്ന വിഭാഗം- പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ഈ വിഭാഗത്തിനു തടവുശിക്ഷയ്ക്കു പുറമെ അതിക്രൂരമായ ശാരീരിക ശിക്ഷകളും (ചാട്ടവാറടി ഉൾപ്പെടെ) ലഭിക്കും.

തിരിച്ചുവരുന്നു അടിമത്തം

അന്താരാഷ്‌ട്ര തലത്തിൽ കർശനമായി നിരോധിച്ചിട്ടുള്ള "അടിമത്തം' പുതിയ നിയമസംഹിതയിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. നിയമത്തിലെ വിവിധ വകുപ്പുകളിൽ "സ്വതന്ത്ര മനുഷ്യർ' എന്നും "അടിമകൾ' എന്നും വേർതിരിച്ചു കാണിച്ചിട്ടുണ്ട്. ഇത് ആധുനിക ലോകത്ത് അടിമത്തത്തെ നിയമവിധേയമാക്കുന്നതിനു തുല്യമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

കോടതി പേരിനു മാത്രം

പുതിയ നിയമപ്രകാരം പ്രതികൾക്ക് അഭിഭാഷകനെ വയ്ക്കാൻ അവകാശമില്ല. കുറ്റസമ്മതമൊഴികളും സാക്ഷിമൊഴികളും മാത്രമാണു ശിക്ഷാവിധിക്ക് ആധാരം. സ്വതന്ത്രമായ അന്വേഷണമോ തെളിവെടുപ്പോ പുതിയ നിയമത്തിൽ നിർബന്ധമല്ല. ഡാൻസ് ചെയ്യുന്നതും സംഗീതം കേൾക്കുന്നതുമെല്ലാം കൊടിയ കുറ്റമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതൊരു നീതിന്യായ വ്യവസ്ഥയല്ല, മറിച്ച് അധികാരത്തിലുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകുന്ന വിവേചനപരമായ നിയമമാണ്. മതനേതാക്കൾ നിയമത്തിനു മുകളിലാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ സാധാരണക്കാരുടെ ജീവിതം താലിബാൻ അപകടത്തിലാക്കിയിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

നിയമം ഉടൻ പിൻവലിക്കണമെന്നും അന്താരാഷ്‌ട്ര സമൂഹം ഇടപെടണമെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. നീതി എന്നത് എല്ലാവർക്കും തുല്യമായി ലഭിക്കേണ്ട ഒന്നാണെന്ന ആഗോള തത്വം അഫ്ഗാനിസ്ഥാനിൽ ഇതോടെ പൂർണമായും ഇല്ലാതായിരിക്കുകയാണ്.

Kerala

സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ചനിലയിൽ

കണ്ണൂർ: കൊട്ടിയൂരിൽ സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ കൊട്ടിയൂർ പോലീസ് അന്വേഷണം തുടങ്ങി.

ഞായറാഴ്ച്ച ഉച്ചയ്ക്കാണ് ഭാര്യ വീട്ടിൽ വച്ച് രാജേന്ദ്രൻ സ്വയം കുത്തി പരിക്കേൽപ്പിക്കുന്നതും വനത്തിലേക്ക് ഓടി മറയുന്നതും. പിന്നാലെ വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്ത പരിശോധന.

വനത്തിനകത്ത് ഒന്നരകിലോമീറ്റർ മാറിയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഭാര്യ വീട്ടിൽ വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച രാജേന്ദ്രൻ വീടിനകത്ത് തൂങ്ങിമരിക്കാനുളള ശ്രമം നടത്തി. 

ഇത് തടയാൻ ശ്രമിക്കവെയാണ് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുന്നതും കൊട്ടിയൂർ റിസർവ് വനത്തിനകത്തേക് ഓടിയതും. ഡ്രോണും ഡോഗ് സ്ക്വാഡും ഉപയോഗിച്ചുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Kerala

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ

തിരുവനന്തപുരം: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റൂ ആർട്ടിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് അറസ്റ്റ് ചെയ്തത്.

മദ്യലഹരിയിൽ റോബിൻ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അവിടെ കൂടിയവർക്കുനേരെ തോക്ക് ചൂണ്ടുകയായിരുന്നു. പിന്നീട് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ലൈസന്‍സുള്ള തോക്കാണെന്ന് റോബിൻ മൊഴി നൽകിയെങ്കിലും ഇതുവരെ ലൈസന്‍സ് ഹാജരാക്കിയിട്ടില്ല. വധശ്രമത്തിന് കേസെടുത്തെന്ന് പോലീസ് പറഞ്ഞു.

International

മാഞ്ചസ്റ്റർ സിനഗോഗിൽ രണ്ടു പേർക്ക് വെടിയേറ്റത് പോലീസ് നടത്തിയ വെടിവയ്പിൽ

ലണ്ടൻ: മാഞ്ചസ്റ്റർ സിനഗോഗിൽ രണ്ടു പേർക്ക് വെടിയേറ്റത് ആക്രമിയെ നേരിടുന്പോഴെന്ന് പോലീസ്. സിനഗോഗിലെ കത്തിയാക്രമണത്തിനിടെ അക്രമിയെ നേരിടുന്പോൾ പോലീസ് നടത്തിയ വെടിവയ്പിൽ അബദ്ധത്തിൽ രണ്ട് പേർക്കുകൂടി വെടിയേറ്റതായ് പോലീസ് വ്യക്തമാക്കി.

അക്രമി സിനഗോഗിൽ പ്രവേശിക്കുന്നതു തടയാൻ വാതിലിനു പിന്നിൽനിന്നു ശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റതെന്നും കൊല്ലപ്പെട്ട രണ്ടു പേരിലൊരാൾക്കും പരുക്കേറ്റവരിലൊരാൾക്കുമാണ് വെടിയേറ്റതെന്നും പോലീസ് അറിയിച്ചു.

പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ബ്രിട്ടിഷ് പൗരത്വമുള്ള സിറിയൻ വംശജൻ ജിഹാദൽ ഷമി(35)യാണ് സിനഗോഗിൽ കടന്നുകയറി ആളുകളെ കത്തികൊണ്ട് ആക്രമിച്ചത്. ആക്രമണം നടന്ന സിനഗോഗ് പ്രധാനമന്ത്രി കിയ സ്റ്റാമർ സന്ദർശിച്ചു. ജൂത ആരാധനാലയങ്ങളായ സിനഗോഗുകൾക്ക് സുരക്ഷ വർധിപ്പിക്കാൻ ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ചു.

Latest News

Corehub Up